Monday, 30 April 2018

മാറുന്ന ബിസിനസ്സ് - വിർച്വല്‍ റീയാലിറ്റിയുടെ മാന്ത്രിക ലോകം



സ്മാർട്ട് ഫോണുകളില്‍ നിന്നും സാങ്കേതിക  ലോകം ഏറെ മുന്‍പോട്ട് പോയിരിക്കുന്നു.  ഇത് വിർച്വല്‍ റിയാലിറ്റിയുടെ കാലം.  ദൃശ്യങ്ങള്‍ കണ്‍മുന്‍പില്‍ തെളിയുന്ന പ്രതീതി സൃഷ്ടിക്കുന്ന ഈ സാങ്കേതിക വിദ്യ രൂപമെടുത്തത് എണ്‍പതുകളിലാണ്. ത്രീഡി ചിത്രങ്ങളേക്കാളും യാഥാര്‍ത്ഥ്യ ലോകത്തെ ചിത്രീകരിക്കാനാണ് വിര്‍ച്വല്‍ റിയാലിറ്റി എന്ന സാങ്കേതിക വിദ്യ ശാസ്ത്ര ലോകം വികസിപ്പിച്ചെടുത്തത്.

എന്താണ് വിർച്വല്‍ റീയാലിറ്റി

ഒരേ സമയം മിഥ്യയും എന്നാല്‍ യാഥാർഥ്യമാണെന്ന അനുഭവം തരുന്ന സാങ്കേതിക വിദ്യയാണ് ഇത്. ഒരു പ്രത്യേക തരത്തിലുള്ള അന്തരീക്ഷത്തിലേക്ക് ചില ഉപകരണങ്ങള്‍ വഴി പ്രൊജക്റ്റ് ചെയ്യപ്പെടുന്ന രൂപങ്ങളാണ് നമുക്ക് വിർച്വല്‍ റീയാലിറ്റി എന്ന അനുഭവം നല്‍കുന്നത്.  വേഗം എത്താല്‍ കഴിയാത്ത ഒരു സ്ഥലത്തില്‍ മനുഷ്യന് വിര്‍ച്വല്‍ കോണ്‍ഫറന്‍സിംഗ് എന്ന സാങ്കേതിക വിദ്യയിലൂടെ  ചെന്നു ചേരാന്‍ കഴിയുന്നിടം വരെ എത്തി നില്‍ക്കുകയാണ് കാര്യങ്ങള്‍.

പ്രധാനമായും ഒരു വിർച്വല്‍ റീയാലിറ്റി സിസ്റ്റത്തിന് നിർബന്ധമായും മൂന്ന് ഘടകങ്ങളാണുള്ളത്.  ട്രാക്കർ, ഡിസ്പ്ലേ, 3D മൌസ് എന്നിവയാണവ. ഉപയോക്താവിന്‍റെ പ്രവർത്തനങ്ങള്‍ മനസ്സിലാക്കുന്ന ട്രാക്കറാണ് ഒന്നാമത്തെ ഭാഗം. നാമിപ്പോള്‍ എന്ത് ചെയ്യുകയാണെന്ന് മനസ്സിലാക്കുകയാണ് ഈ ട്രാക്കറിന്‍റെ ചുമതല. തലയില്‍ വെക്കാവുന്ന, ഒരു ഗ്ലാസ്സ് പോലെ ധരിക്കാവുന്ന രീതിയിലുള്ള ഡിസ്പ്ലേയായ ഹെഡ് മൌണ്ടഡ് ഡിസ്പ്ലേയാണ് (HMD) അടുത്ത ഘടകം.  സാധാരണ ഡിസ്പ്ലേ ടെക്നോളജിയിലാണ് ഇതും നിർമ്മിക്കുന്നത്. നാം ഉപയോഗിക്കുന്ന മൌസ് പോലുള്ള ഒരു പോയിന്‍റിങ്ങ് ഉപകരണമാണ് ഇവിടുത്തെ മൌസ്.  നാം ഒരു ദ്വിമാന തലത്തില്‍ പോയിൻ്‍റ് ചെയ്യുവാനുപയോഗിക്കുന്നത് പോലെ ഒരു വിർച്വല്‍ റിയാലിറ്റി സിസ്റ്റത്തില്‍ ത്രിമാന തലത്തില്‍ പോയിന്‍റ് ചെയ്യുവാനാണ് ഈ മൌസ് ഉപയോഗിക്കുന്നത്. ഇവ കൂടാതെ ഇന്‍പുട്ട് ഔട്ട് പുട്ട് ഡേറ്റാ സ്ട്രീമുകളുമുണ്ട്.

നാളത്തെ ലോകത്തില്‍ ശ്രദ്ധേയമായ മാറ്റങ്ങളുണ്ടാക്കുവാന്‍ പര്യാപ്തമായ സാങ്കേതിക വിദ്യയായാണ് വിർച്വല്‍ റിയാലിറ്റിയെ സാങ്കേതിക ലോകം വിലയിരുത്തുന്നത്. അതിന്‍റെ അലയൊലികള്‍ ഇപ്പോഴെ ആരംഭിച്ചു കഴിഞ്ഞുവന്നാണ് ഈ രംഗത്ത് നിന്ന് വരുന്ന വാർത്തകള്‍ കാണിക്കുന്നത്.  ഗൂഗിള്‍ അവതരിപ്പിച്ച ഗൂഗിള്‍ ഗ്ലാസ് ഈ രംഗത്തെ ശ്രദ്ധേയമായ ചുവട് വെപ്പുകളിലൊന്നാണ്.

വിർച്വല്‍ റിയാലിറ്റി – സാധ്യതകള്‍
വിനോദം മുതല്‍ ഗൌരവമേറിയ കാര്യങ്ങളില്‍ വരെ വിർച്വല്‍ റിയാലിറ്റി ചുവടുറപ്പിക്കുകയാണ്.  സാങ്കേതിക വിദ്യയുടെ ചെറു ചലനങ്ങള്‍ പോലും ബിസിനസ്സിന്‍റെ ലോകത്ത് വന്‍ മാറ്റങ്ങളുണ്ടാക്കുവാന്‍ പര്യാപ്തമായി വരാറുണ്ട്.

വൈദ്യ ശാസ്ത്രം
വിർച്വല്‍ റോബോട്ടിക് സർജറി ഇന്നൊരു യാഥാർത്ഥ്യമാണ്. ഒരു വിർച്വല്‍ അന്തരീക്ഷത്തില്‍ ഡോക്ടർ ഓപ്പറേഷന്‍ നടത്തുമ്പോള്‍ യഥാർത്ഥ ശരീരത്തില്‍ ഈ ചലനം ഒരു റോബോട്ട് അനുസരിക്കുന്നതാണ് വിർച്വല്‍ റോബോട്ടിക് സർജറി. ലോകത്തിന്‍റെ മറ്റേതോ കോണിലിരിക്കുന്ന ഒരു വിദഗ്ദന്‍റെ സേവനം ലഭ്യമാക്കുവാനും ശസ്ത്രക്രിയയില്‍ അമാനുഷികമായ കൃത്യത കൊണ്ട് വരുവാനുമെല്ലാം ഇത് സഹായിക്കുന്നുണ്ട്. ടെലി സർജറി, റിമോട്ട് സർജറി എന്നിവയെല്ലാം ഇത് അറിയപ്പെടുന്നു.  ഗൂഗിള്‍ ഗ്ലാസിന്റെ സഹായത്തെടെ ലോകത്തെ ആദ്യ വിര്‍ച്വല്‍ റിയാലിറ്റി ശസ്ത്ര ക്രിയ ബ്രിട്ടനില്‍ നടന്നു. ഡോക്ടന്‍ ശാഫി അഹമദ് നേതൃത്വം നല്‍കിയ ശസ്ത്രക്രിയ ഗൂഗിള്‍ ഗ്ലാസിലൂടെ ഗസയിലെ വിദ്യാര്‍ഥികളടക്കം ലോകത്തുടനീളം  13000 ആളുകള്‍ തല്‍സമയം കണ്ടു.  റോയല്‍ ലണ്ടന്‍ ആശുപത്രിയില്‍ 78 വയസായ രോഗിയുടെ ശരീരത്തില്‍ നിന്നും കാന്‍സര്‍ കോശങ്ങള്‍ എടുത്തുമാറ്റുന്ന ശസ്ത്രക്രിയയാണ് തല്‍സമയം വിദ്യാര്‍ഥികളും ആശുപത്രി ജീവനക്കാരും കണ്ടത്.

ശസ്ത്രക്രിയ കോര്‍ഡിനേറ്റര്‍ ഡോക്ടര്‍ അഹമദ്, ഗസയിലെ ഇസ്‍ലാമിക് സര്‍വകലാശാലയുടെ മെഡിക്കല്‍ സ്കൂളിലെ ഡോക്ടര്‍ ഖാമിസ് അലസി,  എന്നിവരാണ് ശസ്ത്രക്രിയ തല്‍സമയം കാണാനുള്ള സൌകര്യം ഒരുക്കിയത്.
മാത്രവുമല്ല ഓപ്പറേഷനുകള്‍ ഉള്‍പ്പെടെ വിവിധ തരത്തിലുള്ള പരിശീലനത്തിനും ഇത് ഉപയോഗിക്കുന്നുണ്ട്. രോഗ നിർണ്ണയത്തിനും ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുവാന്‍ കഴിയും. വെർച്വല്‍ റിയാലിറ്റി അനുഭവിക്കുമ്പോള്‍ രോഗിയുടെ തലച്ചോറിന്‍റെ പ്രവർത്തനം നിരീക്ഷിക്കുന്നത് തലച്ചോറുമായി ബന്ധപ്പെട്ട രോഗങ്ങളുടെ വിശകലനത്തിനും ചികിത്സക്കും സഹായകരമാകുമെന്ന് അടുത്ത കാലത്ത് നിരീക്ഷിക്കപ്പെട്ടിരുന്നു. വിവിധ തരം ഫോബിയകളുടെ ചികിത്സക്കായി രോഗിക്ക് എന്തിനോടാണോ ഭയം ആ സാഹചര്യം പുന:സൃഷ്ടിച്ച് രോഗിയെ അതുമായി പൊരുത്തപ്പെടുത്തുന്ന എക്സ്പോഷർ തെറാപ്പി കൂടുതല്‍ സുരക്ഷിതമായി ചെയ്യുവാന്‍ വെർച്വല്‍ റീയാലിറ്റി സഹായിക്കുന്നുണ്ട്. ഇതിനെ വെർച്വല്‍ റിയാലിറ്റി എക്സപോഷർ തെറാപ്പി (VRET) എന്ന് പറയുന്നു.

മസ്തിഷ്കാഘാതം, വാഹനാപകടങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങളാല്‍ ശരീരത്തിന്‍റെ ചലന ശേഷി നഷ്ടപ്പെട്ടവരെ പുനരധിവസിപ്പാനും അവരുടെ വൈദഗദ്ധ്യം വിവിധ മേഖലകളില്‍ പ്രയോജനപ്പെടുത്തുവാനും വിർച്വല്‍ റീയാലിറ്റി സഹായിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍. കിടക്കയില്‍ കിടക്കുന്നുവെങ്കിലും വിർച്വല് ലോകത്ത് ശരീര ചലനങ്ങള്‍ നിയന്തിക്കുവാന്‍ കഴിയുന്ന ഈ സാങ്കേതിക വിദ്യ യാഥാർത്ഥ്യമായാല്‍ ചലന ശേഷി നഷ്ടപ്പെട്ടവർക്ക് മുന്‍പില്‍ ഒരു പുത്തന്‍ ലോകമായിരിക്കും തുറക്കപ്പെടുക.

വിര്‍ച്വല്‍ റിയാലിറ്റി ടൂറിസത്തില്‍

സഞ്ചാര പരിപാടികള്‍ നമ്മുടെ സ്വീകരണ മുറിയിലെത്തിച്ച ഒരു പിടി സഞ്ചാര പരിപാടികളുണ്ട്. വ്യത്യസ്ത സംസ്കാരത്തെക്കുറിച്ച് അറിവ് പകരുന്ന ആ പരിപാടികള്‍ നല്‍കുന്ന സേവനം ചെറുതല്ല. എന്നാല്‍ ഇവിടെ വെയിലോ മഴയോ ഒന്നും തന്നെ നാം അനുഭവിക്കുന്നില്ല. മാത്രവുമല്ല സഞ്ചാരിയുടെ കഴുത്ത് തിരിക്കുവാന്‍ നമുക്കധികാരമില്ല. എന്നാല്‍ നാളെയുടെ വെർച്വല്‍ സഞ്ചാര പരിപാടികളില്‍ സഞ്ചാരിയുടെ കഴുത്തിന്‍റെ നിയന്ത്രണവും നമുക്കാണ്. അഥവാ നാം തന്നെയാണ് സഞ്ചാരി. ഓപ്പണ്‍ വേള്‍ഡ്, 360 ഡിഗ്രി വീഡിയോ തുടങ്ങിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ എവിടേക്ക് നോക്കുവാനും ഏത് ദിശയില്‍ തിരിഞ്ഞ് നോക്കുവാനും നമുക്കാകും. ഒപ്പം ചുറ്റുപാടിന്‍റെ യഥാർത്ഥ അനുഭൂതിയും ആസ്വദിക്കാം. വിപ്ലകരമായ ഈ ആശയം ടൂറിസം രംഗത്ത് ചലനങ്ങള്‍ സൃഷ്ടിച്ച് തുടങ്ങിയിരിക്കുന്നു. പല ടൂർ കമ്പനികളും ഇപ്പോള്‍ത്തന്നെ വെർച്വല്‍ ടൂറുകള്‍ പ്രാവർത്തികമാക്കുവാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.

ബ്രിട്ടീഷ് രാഞ്ജിയുടെ കൊട്ടാരം സന്ദർശിക്കണമെന്ന് ആഗ്രഹിക്കുന്നവർക്കായി ഒരു വിർച്വല്‍ റീയാലിറ്റി ടൂർ ഗൂഗിള്‍ ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ കൊട്ടാരം 360 ഡിഗ്രിയില്‍ വീക്ഷിക്കുവാനാകും. ബ്രിട്ടീഷ് മൊണാർക്കിയുടെ യൂ ട്യൂബ് ചാനലിലൂടെയാണിത് സാധ്യമാവുന്നത്.  ഇത് ഈ രംഗത്തെ ഉയർന്ന് വരുന്ന സാധ്യതകളിലൊന്നാണ്.

ഈയടുത്തിടെ കേരളത്തിന്റെ മാസ്മരിക പ്രകൃതി സൗന്ദര്യം അനുഭവവേദ്യമാക്കാന്‍ ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കേരള ടൂറിസം ഒരുക്കിയ വിര്‍ച്വല്‍ റിയാലിറ്റി കിയോസ്‌ക് സന്ദര്‍ശിച്ച ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അവിടെ ഒരു ദിവസം മുഴുവന്‍ സംസ്ഥാനത്തിന്റെ ആതിഥേയനായി മാറി. ഒരു കെട്ടുവള്ളത്തിലിരുന്ന് യാത്ര ചെയ്യുന്ന പ്രതീതി സൃഷ്ടിച്ച് കേരളത്തിന്റെ കായല്‍സൗന്ദര്യം പുറംലോകത്തിനു പരിചയപ്പെടുത്തുന്ന ഈ മായിക സംവിധാനം ഏറെ ഹൃദ്യമായിരുന്നുവെന്ന് മന്തിയുടെ സാക്ഷ്യ പത്രം.  360 ഡിഗ്രി സാങ്കേതികവിദ്യ ഉപയോഗിച്ച് ആറു ക്യാമറകളില്‍ ചിത്രീകരിച്ച കായല്‍യാത്ര രണ്ടു മിനിറ്റ് നീളുന്ന ദൃശ്യാവിഷ്‌കാരത്തിലൂടെയാണ് വിര്‍ച്വല്‍ റിയാലിറ്റി കിയോസ്‌കില്‍ ഉപയോഗിച്ചിരിക്കുന്നത്. വിര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റ് ഉപയോഗിച്ച ഈ ദൃശ്യങ്ങള്‍ കാണുമ്പോള്‍ 2000 കിലോമീറ്റര്‍ അകലെ കേരളത്തിലെ കായലിലൂടെ യാത്ര ചെയ്യുകയാണെന്നേ തോന്നുകയുള്ളു. കായലോരങ്ങളിലെ മനുഷ്യജീവിതവും തെങ്ങിന്‍തോപ്പുകളും പാടശേഖരങ്ങളും പക്ഷിമൃഗാദികളും സൂര്യാസ്തമയവുമെല്ലാം ഹൗസ് ബോട്ടിലിരുന്ന് കാണുന്ന പ്രതീതി. അങ്ങനെയാണെങ്കില്‍ കേരളം കാണാത്ത ഒരു വ്യക്തിക്ക് എന്തായിരിക്കും അനുഭവമെന്ന് വിവരിക്കാനാവില്ല. അതായത് ടൂറിസം പ്രോത്സാഹിപ്പിക്കുവാന്‍ നമുക്ക് ഏറ്റവും നൂതനമായ ഈ വിപണന തന്ത്രം ഉപയോഗിക്കാമെന്നർത്ഥം. ഇതിലപ്പുറം കേരളത്തെ മറുനാട്ടുകാര്‍ക്ക് പരിചയപ്പെടുത്തുന്ന മറ്റൊരു ഉപാധിയില്ല. 

യാത്രകള്‍ ആസൂത്രണം ചെയ്യുമ്പോഴും പ്രാവര്‍ത്തികമാക്കുമ്പോഴും വിര്‍ച്വല്‍ റിയാലിറ്റി പോലുള്ള സാങ്കേതിക വിദ്യയുടെ പ്രയോജനങ്ങള്‍ പരമാവധി ചൂഷണം ചെയ്തുകൊണ്ട് അവ ഏറെ ഫലവത്താക്കാന്‍ സാധിക്കും. ഒരു വിനോദ സഞ്ചാരിക്ക് താന്‍ സഞ്ചരിക്കാന്‍ പോകുന്ന സ്ഥലത്തെക്കുറിച്ചുള്ള സ്വാഭാവികമായ അനുഭവ പരിചയം സമ്മാനിക്കുന്ന വിര്‍ച്വല്‍ റിയാലിറ്റി ഗാഡ്ജറ്റുകള്‍ ഇതിനകം ഒരനുഗ്രഹമായി മാറിക്കഴിഞ്ഞു.  ഈ രീതിയുടെ സാമാന്യമായ ഒരു ഏകീകരണം വരും നാളുകളില്‍ ഈ മേഖലയെ ഏറെ സ്വാധിനിക്കും. ആയതിനാല്‍ത്തന്നെ യാത്രാ സ്ഥലങ്ങളുടെ ത്രിമാന ഉള്ളടങ്ങളും വിര്‍ച്വല്‍ റിയാലിറ്റി അനുഭവങ്ങളും കോർത്തിണക്കി പുത്തന്‍ ടൂർ അനുഭങ്ങളും പ്രദാനം ചെയ്യുവാന്‍ ടൂറിസം മേഖലയില്‍ പ്രവർത്തിക്കുന്ന ഏജന്‍സികള്‍ക്ക് കഴിയേണ്ടതായിട്ടുണ്ട്. നമ്മുടെ ടൂറിസം മേഖല ശ്രദ്ധ വയ്ക്കേണ്ട രംഗമാണിത്. യാത്രകളും യാത്ര അനുബന്ധ ക്രമീകരണങ്ങളും, ഗതാഗത സമ്പ്രദായങ്ങളും ഒക്കെ എല്ലായ്‌പ്പോഴും ഉപഭോക്തൃ കേന്ദ്രീകൃതമായാണ് നടപ്പിലാക്കാറുള്ളത്. അത് പോലെ തന്നെ അവയുടെ പദ്ധതി ആവിഷ്‌കാരങ്ങളും ഉണ്ടാവേണ്ടത് ഉപഭോക്താവിനെ മുന്നില്‍ക്കണ്ടു കൊണ്ടാകണം. നമുക്ക് ഏറെ വിദേശ നാണ്യം നേടിത്തരുന്ന ടൂറിസം മേഖലയില്‍ സാങ്കേതിക വിദ്യയുടെ സമന്വയം കൂടിയുണ്ടായാല് ഇനിയും നേട്ടങ്ങളുണ്ടാക്കാവുന്നതേയുള്ളു. അതിനാല്‍ തന്നെ സാങ്കേതിക മികവിനെ ആശ്രയിച്ചുള്ള യാത്രാ ഗതാഗത അനുബന്ധ മേഖലകളിലെ വികസനമാകണം നാം ലക്ഷ്യമിടേണ്ടത്.
ഗെയിമിങ്ങ്

നിലവിലെ 3 ഡി ഓപ്പണ്‍വേള്‍ഡ് ഗെയിമുകളെല്ലാം വിർച്വല് റിയാലിറ്റി ഗയിമുകളാണെന്ന് കാണാം. കാരണം ഇവിടെ നമുക്ക് ഇഷ്ടമുള്ളിടത്തേക്ക് നടക്കാം, എങ്ങോട്ട് തിരിഞ്ഞും നോക്കാം. ഇതിനെ സ്റ്റീരിയോ സ്കോപ്പിക് 3 ഡി ആക്കുകയും ഹെഡ് സെറ്റ് വഴി 3600 അനുഭൂതി നല്‍കകയുമാണ് അധിമായി ചെയ്യുന്നത്. ലോകത്ത്‌ ആദ്യമായി വിർച്വൽ റിയാലിറ്റി ഗെയിമിംഗ് പ്ലേസ്റ്റേഷൻ കഴിഞ്ഞ മാസം ലോഞ്ച് ചെയ്തത് ദുബായിയിൽ ആയിരുന്നു.  ഇപ്പോള്‍ ഇത് തിരുവനന്തരത്തേക്ക് വന്നിട്ടുണ്ട്. ഇതിന്റെ പ്രത്യേകത 360 വ്യൂവിൽ ഗെയിം കാണാനും കളിക്കാനും സാധിക്കുകയും, മോഷൻ മൂവ്മെന്റ് വഴി കളിക്കാനും സാധിക്കുന്നു എന്നത് തന്നെയാണ്. അതായത് എന്‍റർടെയ്മെന്‍റ് രംഗത്തെ ബിസിനസ്സുകള്‍ക്ക് മാറ്റങ്ങള്‍  സംഭവിക്കുന്നുവെന്നർത്ഥം.

പുതിയ ഗെയിമിങ്ങ് കണ്‍സോളുകളാണ് മാർക്കറ്റിലെ പുത്തന്‍ ട്രെന്‍ഡ്. ഒക്യൂലസ് എന്ന അമേരിക്കന്‍ കമ്പനി അവതരിപ്പിച്ച വി ആർ ഹെഡ് സെറ്റ് ഈ രംഗത്ത്  ഏറെ ശ്രദ്ധ പിടിച്ച് പറ്റിയ ഒന്നാണ്. തലയില്‍ ഹെല്‍മറ്റ് പോലെ അണിയാവുന്ന ഈ അത്ഭുത ഗാഡ്ജെറ്റ് സിനിമ, ഗെയിമിങ്ങ് തുടങ്ങിയ വിനോദ വ്യവസായ രംഗത്ത് വിപ്ലവം സൃഷ്ടിക്കുവാന്‍ പര്യാപ്തമായ ഒന്നാണെന്നാണ് പ്രവചനം. ആയതിനാല്‍ത്തന്നെ ഈ കമ്പനിയെ ഫെയ്സ് ബുക്ക് ഏറ്റെടുത്ത് കഴിഞ്ഞു. അതിന് ശേഷം ഒക്യുലസ് അവതരിപ്പിച്ച വി ആർ ഹെഡ്സെറ്റ് ആണ് ഒക്കുലസ് റിഫ്ഫ് (Oculus Rift).

കാണികള്‍ക്ക് സ്വതന്ത്രമായി സീറ്റിലിരുന്ന് 360 ഡിഗ്രി ആഗിളില്‍ സിനിമ കാണുവാന്‍ കഴിയുന്ന ഒരു വി ആർ തിയേറ്റര്‍ നെതർലാന്‍റിന്‍റെ തലസ്ഥാനമായ ആസ്റ്റർഡാമില്‍ ഒരുങ്ങുന്നുണ്ട്. താമസിയാതെ നമ്മുടെ നാട്ടിലും ഇത്തരത്തിലുള്ള തീയേറ്ററുകള്‍ ഉയർന്ന് വരുമെന്ന് പ്രതീക്ഷിക്കാം.

വിനോദവും വിദ്യാഭ്യാസവും
വിനോദ വ്യവസായ രംഗത്ത് മാറ്റങ്ങള്‍ കൊണ്ട് വരുവാന്‍ പര്യാപ്തമായ സാങ്കേതിക വിദ്യയാണ് വിർച്വല്‍ റിയാലിറ്റി. വിർച്വല്‍ കാഴ്ച ബംഗ്ലാവുകളുടെ കാലമാണ് വരുവാന്‍ പോകുന്നത്. ഒരു നിമിഷം കൊണ്ട് പാരീസിലെ ലോവ് മ്യൂസിയത്തിലെത്തുവാനും ഡാവിഞ്ചി അടക്കമുള്ളവരുടെ സൃഷ്ടികളാസ്വദിക്കുവാനും നാളെ കഴിഞ്ഞേക്കും. ഇതിനുള്ള സാങ്കേതിക വിദ്യ ഇപ്പോള്‍ത്തന്നെ ലഭ്യമാണ്. ആർക്കും ലോകത്തിലെ ഏത് മ്യൂസിയവും ഞൊടിയിടയില്‍ സന്ദർശിച്ച് അറിവ് നേടുവാനുള്ള അവസരമാണ് ഇതിലൂടെ കരഗതമാവുക. അനതി വിദൂര ഭാവിയില്‍ ഇത്തരത്തിലുള്ള നിരവധി നൂതന സംരംഭങ്ങളെ നമ്മുടെ നാട്ടിലും കാണാവുന്നതാണ്.

അപകടകരമായ പല വസ്തുക്കളും കണ്ട് പഠിക്കുവാനുള്ള അവസരമാണ് വിർച്വല്‍ റിയാലിറ്റി നമുക്ക് നല്‍കുക. തീർത്തും ദുർലഭമായ പല വസ്തുക്കളും ഇത്തരത്തില്‍ കണ്ട് പഠിക്കുവാന്‍ ഇത് വഴി കഴിയും. തവളയെ കീറി മുറിക്കുന്നത് പോലുള്ള വിഷയങ്ങളിലെ ധാർമിക പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുവാനും ഇത് വഴി കഴിയും.

കായിക രംഗം
കായിക രംഗമാണ് ഈ സാങ്കേതിക വിദ്യയ്ക്ക് മാറ്റങ്ങളുണ്ടാക്കുവാന്‍ കഴിയുന്ന മറ്റൊരു മേഖല. കായിക പരിശീലനത്തിലും ഉപകരണങ്ങളുടെ ഡിസൈനിങ്ങിലും കായക മത്സരങ്ങളുടെ സംപ്രേഷണത്തിലും വിർച്വല്‍ റിയാലിറ്റിക്ക് കാര്യമായ ഇടപെടല്‍ നടത്തുവാന്‍ കഴിയും. കായിക ഉപകരണങ്ങളുടെ നിർമ്മാണത്തിന് കമ്പ്യൂട്ടർ സിമുലേഷനും വിർച്വല്‍ സാങ്കേതിക വിദ്യയും ഉപയോഗിക്കുമ്പോള്‍ ഡിസൈനിങ്ങ് കുറ്റമറ്റതാക്കുവാനും സമയവും പണവും അധ്വാനവും ലാഭിക്കുവാനും കഴിയും. അപകടരമായ കായിക ഇനങ്ങള്‍ പരിശീലിക്കുവാനു് ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുവാന്‍ കഴിയും. ഇപ്പോഴുള്ള സംപ്രേഷണത്തില്‍ നിന്നും ഏറെ വ്യത്യസ്തമായ ഒന്നായിരിക്കും വിർച്വല്‍ റിയാലിറ്റി ഉപയോഗപ്പെടുത്തിയുള്ള സംപ്രേഷണം. ശരിക്കും സ്റ്റേഡിയത്തിലിരുന്ന് കളി കാണുന്ന അതേ അവസ്ഥ സൃഷ്ടിക്കുവാന്‍ സാധിക്കുമെന്നതിനാല്‍ ഏറെ വാണിജ്യ സാധ്യതയുള്ളയൊന്നായിട്ടാണ് ഈ രംഗത്തെ വികാസത്തെ സാങ്കേതിക ലോകം നോക്കി കാണുന്നത്.

കുറ്റാനേഷണം.
ഒരു കുറ്റകൃത്യം നടന്നാല്‍ ആദ്യ ചെല്ലുന്ന ഉദ്യോഗസ്ഥർക്ക് മാത്രമാണ് ആയതിന്‍റെ പൂർണ്ണ വിവരങ്ങള്‍ ഏറെക്കുറെയെങ്കിലും ലഭിക്കുക. രംഗം അപ്പോള്‍ത്തന്നെ വൃത്തിയാകുന്നതിനാല്‍ തുടരന്വേഷണത്തിന് ഏതാനും ഫോട്ടോകള്‍ മാത്രമായിരിക്കും പിന്നീട് ആശ്രയം. എന്നാല്‍ വിർച്വല്‍ റിയാലിറ്റി ചിത്രീകരണം പ്രാവർത്തികമായാല്‍ ഇത്രം രംഗങ്ങളുടെ വിശദമായ റെക്കോർഡുകള്1ൊ സൂക്ഷിക്കുവാനും ആവശ്യമുള്ളപ്പോള്‍ വിശകലനം ചെയ്യുവാനും സാധിക്കും. കോടതി വാദങ്ങളില്‍ പ്രധാനപ്പെട്ട തെളിവായി ഉയർത്തിക്കാട്ടുവാന്‍ പോലും ഇത്തരം റെക്കോർഡുകള്‍ക്ക് കഴിഞ്ഞേക്കും.

സൈനീക മേഖല
സൈനിക മേഖലയില്‍ വിമാനം പറത്തല്‍, അപകടരമായ കാര്യങ്ങള്‍ അഭിമുഖീകരിക്കല്‍ എന്നിവയില്‍ പരിശീലനം ആവശ്യമാണ്.  ഈ പരിശീലനത്തിന് വിർച്വല്‍ റിയാലിറ്റിയുടെ സഹായം തേടുവാന്‍ കഴിയും. ഫ്ലൈറ്റ് സിമുലേഷന്‍, ബാറ്റില്‍ ഫീല്‍ഡ് സിമുലേഷന്‍ എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ട പരിശീലനം. വിമാനം പറത്തുന്നതിന്‍റെ പ്രതീതി ജനിപ്പിക്കുന്നതാണ് ഫ്ലൈറ്റ് സിമുലേഷന്‍. ഇതൊരു യഥാർത്ഥ വിമാനമായിരുന്നുവെങ്കില്‍ ജാലകത്തിലൂടെ എന്ത് കാണുന്നുവോ അതാണ് മോണിറ്ററില്‍ തെളിയുക.  ബാറ്റില്‍ ഫീല്‍ഡ് സിമുലേഷനില്‍ ഒന്നിലധികം പേർക്കാണ് പരിശീലനം നല്‍കുക. അവരാകട്ടെ ഹെഡ് മൌണ്ടുകള്‍ ധരിച്ച് സ്വതന്ത്രരായി നടക്കുകയാണ്. അവരുടെ ചലനവും ആയുധങ്ങളില്‍ നിന്നുള്ള സന്ദേശങ്ങളും കണക്കിലെടുത്താണ് സിമുലേഷന്‍.  ഇത് കൂടാതെ സൈനീക മേഖലയില്‍ അന്തർ വാഹനികളിലും ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്. യൂദ്ധ രംഗത്തെ ചികിത്സയില്‍ (Battle Field Medicine) ചികിത്സകരെ പരിശീലിപ്പിക്കുവാനും വിവിധ തരം തെറാപ്പികള്‍ നടത്തുവാനും വിർച്വല്‍ റിയാലിറ്റി ഉപയോഗപ്പെടുത്തുവാന്‍ കഴിയും.

ഡിസൈനിങ്ങ്

എഞ്ചിനിയറിങ്ങിലും അല്ലാത്തതുമായ എല്ലാ ഡിസൈനിങ്ങിലും വിർച്വല്‍ റിയാലിറ്റി ഫല പ്രദമായി ഉപയോഗിക്കുവാന്‍ കഴിയും. 3 ഡി ഡിസൈനുകള്‍ വളരെ വേഗം തയ്യാറാക്കുവാനും തെറ്റുകള്‍ എളുപ്പത്തില്‍ കണ്ടെത്തുവാനും കഴിയുമെന്നതാണ് ഇതിന്‍റെ ഗുണം. വാഹന ഡിസൈന്‍ ഉള്‍പ്പെടെയുള്ള ഡിസൈനില്‍ ഇത് ഏറെ പ്രയോജനപ്രദമാണ്. ഒക്കുലസ് റിഫ്ഫ് (Oculus Rift) ഉപയോഗിക്കുക വഴി ഫോർഡ് മോട്ടേഴ്സ് ഇപ്പോള്‍ത്തന്നെ അവരുടെ ഡിസൈനിങ്ങ് പ്രക്രിയ വിർച്വല്‍ ആക്കിയിട്ടുണ്ട്.

വളർന്ന് വരുന്നയൊരു സാങ്കേതിക വിദ്യ എന്ന നിലക്ക് ഭാവിയുടെ ബിസിനസ്സ് മേഖലകളില്‍ മാറ്റങ്ങളുണ്ടാക്കുവാനും ഒപ്പം പുത്തന്‍ സ്റ്റാർട്ടപ്പുകള്‍ക്ക് വഴിയൊരുക്കുവാനും പ്രാപ്തമായയൊന്നാണ് വിർച്വല്‍ റിയാലിറ്റി എന്നത്. ബിസിനസ്സ് കാർക്ക് അവരുടെ യാത്രകള്‍ പരമാവധി കുറയ്കുവാന്‍ കഴിയുന്നയൊരു സാങ്കേതിക വിദ്യയാണിത്.  നമ്മുടെ ഗവേഷണ ലോകം ഈ മേഖലകളില്‍ ശ്രദ്ധ പതിപ്പിക്കുകയാണെങ്കില്‍ യുവ തലമുറയെ കൂടുതലായി സംരംഭകത്വത്തിലേക്കാകർഷിക്കുവാന്‍ കഴിയുമെന്ന് നിസ്സംശയം പറയാം.


Sunday, 1 April 2018

ബയോ പ്രിന്റിങ്ങ് – ഒരു വൈദ്യശാസ്ത്ര 3 ഡി പ്രിന്റി്ങ്ങ്



3D പ്രിന്‍റിങ്ങ് ഒരിക്കല്‍ ഈ പംക്തിക്ക് വിഷയീഭവിച്ചിട്ടുള്ളതാണ്. എന്നാല്‍ അതില്‍ പ്രതിപാദിച്ചിരുന്ന  പ്ലാസ്റ്റിക്, സെറാമിക്സ്, ഗ്ലാസ്, മെറ്റല്‍ പോലുള്ളവയില്‍ നിന്നും തുലോം വ്യത്യസ്തമായി മനുഷ്യ ശരീര കോശങ്ങളുടെ മിശ്രിതത്തില്‍ നിന്നും തയ്യാറാക്കുന്ന ബയോ - ഇങ്ക് ഉപയോഗിച്ച് പ്രവര്‍ത്തന സജ്ജമായ ശരീര കലകള്‍ സൃഷ്ടിക്കുന്നതാണ് ബയോ പ്രിന്‍റിങ്ങ്. വൈദ്യ ശാസ്ത്ര രംഗത്ത് വരും നാളുകളില്‍ വിപ്ലവം തന്നെ സൃഷ്ടിക്കുവാന്‍ പര്യാപ്തമായതാണ് മനുഷ്യ ശരീര കലകളെ 3D പ്രിന്‍റിങ്ങിലൂടെ സൃഷ്ടിക്കുന്ന ഈ അത്യാധുനിക സാങ്കേതിക വിദ്യ. ഇതിനുപയോഗിക്കുന്ന പ്രിന്‍ററുകളെ ബയോ പ്രിന്‍ററുകളെന്ന് വിളിക്കാം. ഇങ്ക് ജെറ്റ് ടെക്നിക്കിലൂടെ ശരീര ഭാഗങ്ങളും ആന്തരീകാവയവങ്ങളും നിര്‍മ്മിക്കുകയാണിവിടെ. നമ്മുടെ ശരീരത്തിലെ രക്ത പര്യയന വ്യവസ്ഥയെ അനുകരിച്ച് സങ്കീര്‍ണമായ സംവഹന ശൃംഖലയുടെ കരടുരൂപത്തിന്‍റെ ബയോ പ്രിന്‍റിങ്ങിലൂടെ റീജനറേറ്റീവ് മെഡിസിനിലും ബയോ എന്‍ജിനിയറിങ്ങിലും പുതുയുഗപ്പിറവിക്ക് തുടക്കം കുറിച്ചുകഴിഞ്ഞു ഒരുസംഘം ഗവേഷകര്‍. സിഡ്നി സര്‍വ്വകലാശാല, ഹാര്‍വാഡ്, സ്റ്റാര്‍ഫഡ്, മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവിടങ്ങളിലെ ഗവേഷകരടങ്ങിയ സംഘമാണ് ഈ നേട്ടം കൈവരിച്ചത്. 

ബയോ പ്രിന്‍റിങ്ങ് എങ്ങനെ?

3D പ്രിന്‍റിങ്ങിലൂടെ ജീവനുള്ള കലകള്‍ (Tissues) നിര്‍മ്മിക്കുന്നതിനായി കുറ്റമറ്റ രീതികളൊന്നും തന്നെ ഇത് വരെ കണ്ടെത്തിയിട്ടില്ല. എന്നിരുന്നാലും പൊതുവായി 4 ഘട്ടങ്ങളാണ് ഈ പ്രക്രിയയ്കുള്ളത്.


ഇമേജ് സൃഷ്ടിക്കുക.


ഏതാണോ മാറ്റി വെയ്ക്കപ്പെടേണ്ട ടിഷ്യൂ അല്ലെങ്കില്‍ അവയവം അതിന്‍റെ യഥാര്‍ത്ഥ അളുവകള്‍ നല്‍കുന്ന MRI  അല്ലെങ്കില്‍ CT സ്കാന്‍ അതുമല്ലെങ്കില്‍ മറ്റ് 3D ഇമേജുകള്‍ തയ്യാറാക്കുകയാണ് ആദ്യം ചെയ്യേണ്ടത്.


ബ്ലൂ പ്രിന്‍റ് തയ്യാറാക്കുക


ഇങ്ങനെ തയ്യാറാക്കപ്പെട്ട ഇമേജുപയോഗിച്ച് കംമ്പ്യൂട്ടര്‍ ഡിസൈന്‍ സോഫ്റ്റ്വെയറ്‍, വളരെ വിശദമായ ലെയര്‍ ബൈ ലയര്‍ ഫയല്‍ തയ്യാറാക്കുന്നു. പ്രിന്‍ററിന് ആവശ്യമായ നിര്‍ദ്ദേശം നല്‍കുന്നത് ഈ ഫയലാണ്. വളരെയധികം ശ്രദ്ധിക്കേണ്ട ഘട്ടമാണിത്.


ബയോ ഇങ്കിന്‍റെ നിര്‍മ്മാണം.


രോഗിയു ബയോപ്സിയില്‍ നിന്നോ അല്ലെങ്കില്‍ വിത്ത് കോശത്തില്‍ (Stem Cells) നിന്നും ശേഖരിക്കുന്ന കോശങ്ങളെ ഒരു അനുയോജ്യമായ മാധ്യമത്തില്‍ കള്‍ച്ചര്‍ ചെയ്യുന്നു. ആവശ്യത്തിന് കോശങ്ങള്‍ ലഭിച്ച് കഴിയുമ്പോള്‍ കൊളാജന്‍ പോലുള്ള സെല്‍ പ്രണ്ടിലി ആയിട്ടുള്ള പദാര്‍ത്ഥങ്ങളുമായി ചേര്‍ത്തിട്ട് ഇങ്ക് തയ്യാറാക്കുന്നു. നിര്‍മ്മാണ വേളയില്‍ കലകളുടെ സപ്പോര്‍ട്ടീവ് മെറ്റീരിയല്‍ അഥവാ സ്കാഫോള്‍ഡ് എന്ന നിലയ്കായിരിക്കും ഈ കൊളാജന്‍റെ പ്രവര്‍ത്തനം.


പ്രിന്‍റിങ്ങ്


ആശയ പരമായി ലളിതമായി തോന്നുന്നയൊന്നാണ് ബയോ പ്രിന്‍റിങ്ങ് എന്നത്. എന്നാല്‍ അതി സങ്കീര്‍ണ്ണമായ ഒന്നാണിത്. പ്രായോഗിക തലത്തില്‍ മനുഷ്യ അവയവയങ്ങളുടെ പുന:സൃഷ്ടി ഏറെ വൈഷമ്യങ്ങളുള്ളയൊന്നാണ്.  ഒരു അവയവം തന്നെ വൈവിധ്യമാര്‍ന്ന കോശങ്ങളാല്‍ നിര്‍മ്മിതമാണെന്നും കോശങ്ങള്‍ ജീവനുള്ളതായതിനാല്‍ പോഷകങ്ങളും ഓക്സിജനും ജീവന്‍റെ നില നില്‍പ്പിന് അനിവാര്യമാണെന്നതും ഈ സാങ്കേതിക വിദ്യക്ക് ഏറെ വെല്ലുവിളികളുയര്‍ത്തുന്നതാണ്.
എന്നാല്‍ പരീക്ഷണ ശാലകളില്‍ ചില ആശാവഹമായ മുന്നേറ്റങ്ങള്‍ കാണുന്നുണ്ട്. അവയവ കലകള്‍ പ്രിന്റ് ചെയ്തു
മെഷീനുകള്‍ ഉപയോഗിച്ച് വിവിധ അവയവ കലകള്‍ ചെറിയ തോതില്‍ പ്രിന്റ്ചെയ്തെടുക്കുന്നതില്‍ ഇതിനകംതന്നെ ശാസ്ത്രജ്ഞര്‍ വിജയിച്ചിട്ടുണ്ട്. എന്നാല്‍ ഇത് വ്യാവസായികാടിസ്ഥാനത്തില്‍ നടക്കുമോയെന്നാണ് സാങ്കേതിക ലോകം ഇപ്പോള്‍ ചിന്തിക്കുന്നത്. 


ബയോ പ്രിന്‍റിങ്ങ്  ഇന്ന്


കോശങ്ങളുടെ നിര്‍മ്മാണം.


ബയോ പ്രിന്‍റിങ്ങ് രംഗത്തെ ഒരു വമ്പന്‍ സ്ഥാപനമാണ് കലിഫോര്‍ണിയയിലെ ഓര്‍ഗാനോവോ (www.organovo.com) മനുഷ്യന്‍റെ കരള്‍കോശങ്ങളുടെ ചെറു സ്ട്രിപ്പുകളും മറ്റു ശരീരകോശങ്ങളുമൊക്കെ ബയോപ്രിന്‍റിങ്ങിലൂടെ വന്‍തോതില്‍ നിര്‍മിക്കുന്നതില്‍ ഈ ബയോപ്രിന്‍റിങ്ങ് കമ്പനി വിജയിച്ചിട്ടുണ്ട്. ആദ്യം മനുഷ്യകോശങ്ങളോ മനുഷ്യ വിത്തു കോശങ്ങളോ ശേഖരിക്കും. ഇത് ഒരു പെട്രിഡിഷില്‍ നിക്ഷേപിച്ച് നിയന്ത്രിത സാഹചര്യത്തില്‍ ഇവയെ പെരുകാനും വളരാനും അനുവദിക്കും. വ്യത്യസ്ത കോശങ്ങള്‍ കൃത്യമായി എങ്ങനെ ക്രമീകരിക്കപ്പെടണമെന്നു പ്രോഗ്രാംചെയ്തു വച്ച ഒരു ത്രീ ഡി പ്രിന്ററിലേക്ക് ഈ ജൈവമിശ്രിതം നല്‍കും. തുടര്‍ന്നാണ് അച്ചടി.


രക്തക്കുഴല്‍ നിര്‍മ്മാണം


രക്തക്കുഴലുകള്‍ പ്രിന്‍റ് ചെയ്‌തെടുക്കാന്‍ കഴിയുന്ന ലോകത്തെ ആദ്യത്തെ  ത്രീഡി പ്രിന്റര്‍ ചൈനീസ് കമ്പനിയായ റിവോടെക് വികസിപ്പിച്ചു. ഇവരുടെ പ്രിന്റര്‍ ഉപയോഗിച്ചാല്‍ വെറും രണ്ട് മിനിറ്റുകൊണ്ട് പത്തു സെന്റീ മീറ്ററര്‍ നീളമുള്ള രക്തക്കുഴല്‍ പ്രിന്റ് ചെയ്യാന്‍ സാധിക്കും. മിക്ക ശരീരാവയവങ്ങളും കൃത്രിമമായി ലഭ്യമായ ഇക്കാലത്ത് കൃത്രിമ രക്തക്കുഴല്‍ ശൃംഖല ലഭ്യമല്ലെന്നത് വലിയ പ്രതിസന്ധിയാണ്. ത്രീഡി പ്രിന്ററിലൂടെ  രക്തക്കുഴലുകള്‍ ഉണ്ടാക്കാന്‍ കഴിയുന്നതോടെ ഈ പ്രതിസന്ധി ഇല്ലാതാകുമെന്ന് പ്രിന്റര്‍ സംരംഭത്തിന്റെ തലവന്‍ ജെയിംസ് കാങ് ചൂണ്ടിക്കാട്ടി.


വിത്തു കോശാധിഷ്ഠിത ബയോ ഇങ്ക് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് പ്രിന്റര്‍ പ്രവര്‍ത്തിക്കുന്നത്. വിത്തുകോശങ്ങളും അവയ്ക്ക് വളരാനാവശ്യമായ പോഷകങ്ങളും അടങ്ങിയ അടങ്ങിയ 'ബയോബ്രിക്കുകള്‍' ആണ്  ഇതില്‍ പ്രധാനം. ഇവയെല്ലാം പ്രയോജനപ്പെടുത്തി പ്രിന്റര്‍ പല പാളികളായി കുഴല്‍രൂപത്തില്‍ കോശഘടനകള്‍ ഉണ്ടാക്കിയെടുക്കുന്നു. ഇവയ്ക്ക് വളരാനും ശരീരശാസ്ത്രപരമായ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കാനുമാവും.


രക്തക്കുഴല്‍ നിര്‍മാണത്തിനായി റിവോടെക്, ബയോസിന്‍ സ്ഫിയര്‍ ( Bisoynsphere ) എന്ന പുതിയൊരു ബയോ ഇങ്ക് ഉണ്ടാക്കിയിട്ടുണ്ട്. കോശങ്ങള്‍ക്ക് വളരാനാവശ്യമായ ഘടകങ്ങള്‍ അടങ്ങുന്നതാണ് ഈ ബയോ ഇങ്ക്. ഏതായാലും പുതിയ കണ്ടുപിടുത്തം കരള്‍, വൃക്ക തുടങ്ങിയ അവയവങ്ങള്‍ ത്രീഡി പ്രിന്ററിലൂടെ ഉണ്ടാക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഇത് പ്രചോദനമാകും. പുതിയ മരുന്നുകളുടെ പരീക്ഷണത്തിനും ഈ കണ്ടുപിടിത്തം സഹായകമാവുമെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം.


ഒരു ഹൈടെക് ബയോപ്രിന്റര്‍ ഉപയോഗിച്ച് സൃഷ്ടിച്ചെടുത്ത ഒരു ത്രിമാന ചട്ടക്കൂടാണ് കൃത്രിമ രക്തക്കുഴലുകള്‍ നിര്‍മിക്കാനുള്ള അച്ചായി ശാസ്ത്രജ്ഞര്‍ ഉപയോഗപ്പെടുത്തിയത്. പരസ്പരബന്ധിതമായ ഒരുകൂട്ടം നേരിയ ഫൈബറുകള്‍ അടങ്ങിയതാണ് ഈ ചട്ടക്കൂട്. അതിനുശേഷം ഈ അച്ചിനെ കോശങ്ങളും പ്രോട്ടീനുകളുമൊക്കെ ചേര്‍ന്ന "ജൈവമഷി"കൊണ്ടു പൊതിഞ്ഞു. ഇതിലേക്ക് പ്രകാശം പതിപ്പിച്ച് അതിനെ ദൃഢമാക്കി. തുടര്‍ന്ന് അതില്‍നിന്ന് ബയോപ്രിന്റിങ്ങിലൂടെ നിര്‍മിച്ച ഫൈബറുകള്‍ നീക്കംചെയ്തു. രക്തവാഹിനിക്കുഴലുകളുടെ ആന്തരഭാഗത്തെ ആവരണം ചെയ്യുന്ന എന്‍ഡോതീലിയര്‍ കോശങ്ങളാല്‍ ആവരണംചെയ്യപ്പെട്ട നേരിയ ചാലുകളുടെ ചട്ടക്കൂടാണ് അപ്പോള്‍ ലഭിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ പരീക്ഷണശാലയിലെ പ്രത്യേക സാഹചര്യത്തില്‍ ഈ കോശങ്ങള്‍ പെരുകിവളര്‍ന്ന് സ്വയം ക്രമീകരിച്ച് സൂക്ഷ്മ രക്തവാഹിനിക്കുഴലുകളുടെ ശൃംഖലയായി മാറി. അവയവങ്ങളുടെയും വലിയ ശരീരകലകളുടെയുമൊക്കെ ബയോപ്രിന്റിങ്ങിലെ പ്രധാന വെല്ലുവിളിയാണ് രക്തക്കുഴലുകളുടെയും സൂക്ഷ്മ രക്തനളികകളുടെയുമൊക്കെ നെറ്റ്വര്‍ക്ക് സൃഷ്ടിക്കലെന്ന് ഗവേഷകസംഘത്തിലെ ഡോ. ബെര്‍ട്ടാസോണി ചൂണ്ടിക്കാണിക്കുന്നു. കോശങ്ങളുടെ ശരിയായ വികാസത്തിനും പ്രവര്‍ത്തനത്തിനും ആവശ്യമായ ഓക്സിജന്‍ വഹിച്ചുകൊണ്ടുവരുന്നത് രക്തമാണ് എന്നതുകൊണ്ടുതന്നെ ആവശ്യത്തിന് രക്തം ലഭ്യമായില്ലെങ്കില്‍ കോശങ്ങള്‍ നശിക്കും. വലിയ ത്രിമാന മൈക്രോ വാസ്കുലാര്‍ ചാനലുകളുടെ നിര്‍മിതിയിലൂടെ അതിസങ്കീര്‍ണമായ അവയവ ബയോപ്രിന്റിങ്ങിലേക്കുള്ള കുതിച്ചുചാട്ടംതന്നെയാണ് തങ്ങള്‍ നടത്തിയതെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു.


ബയോ പ്രിന്‍റിങ്ങ്  എന്തിനെല്ലാം?


അവയവമാറ്റത്തിനു വേണ്ട അവയവങ്ങള്‍ ലഭിക്കാതെ ആയിരക്കണക്കിനു മനുഷ്യ ജീവനാണ് ഓരോ വര്‍ഷവും പൊലിയുന്നത്. ഔഷധ, വാക്സിന്‍ പരീക്ഷണങ്ങള്‍ക്കും ഉപയോഗപ്പെടുത്താം ബയോ പ്രിന്റിങ്ങിലൂടെ നിര്‍മിക്കുന്ന അവയവങ്ങള്‍. 


മരുന്നുകളുടെ പാര്‍ശ്വ ഫലങ്ങള്‍ പരീക്ഷിച്ചറിയാന്‍ ബയോ പ്രിന്‍റഡ് ടിഷ്യൂസ് പ്രയോജനപ്പെടും. വര്‍ഷങ്ങളുടെ പരിശ്രമ ഫലമായിട്ടായിരിക്കാം ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ ഒരു മരുന്ന് വികസിപ്പിച്ചെടുക്കുന്നത്. മൃഗങ്ങളില്‍ പരീക്ഷിച്ച് വിജയം ഉറപ്പാക്കി മനുഷ്യനില്‍ പ്രയോഗിക്കുമ്പോഴായിരിക്കും പാര്‍ശ്വ ഫലങ്ങള്‍‌ തിരിച്ചറിയാനാവുക. വര്‍ഷങ്ങള്‍ നീക്ഷ ഗവേഷണം പരാജയത്തില്‍ കലാശിക്കുന്നു. ഇവിടെ ബയോ പ്രിന്‍റഡ് ടിഷ്യൂസ്സ് പ്രയോജനപ്പെടുത്തി പാര്‍ശ്വ ഫലങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കാം.


അവയവങ്ങളുടെ സര്‍ജിക്കല്‍ മോഡലുകള്‍ ബയോ പ്രിന്‍റിങ്ങിലൂടെ തയ്യാറാക്കുന്നത് മെഡിക്കല്‍ വിദ്യാഭ്യാസത്തിന് ഏറെ ഗുണകരമാണ്. പൂര്‍ണ്ണ വിജയം കൈവരിക്കുന്ന അവയവ മാറ്റ ശസ്ത്രക്രിയകള്‍ ഇന്ന് അസാധാരണമല്ലെങ്കിലും അവയവ ദാതാക്കളുടെ ദൌര്‍ലഭ്യം മുതല്‍ ഒട്ടേറെ പരിമിതികളിതിനുണ്ട്. ഇതിനൊരു ഉത്തമ പരിഹാരമായിരിക്കും ബയോ പ്രിന്‍റിങ്ങ്.


കൂടാതെ ബയോ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്കും മെഡിക്കല്‍ റിസേര്‍ച്ച് സെന്‍ററുകള്‍ക്കും മറ്റും ആരോഗ്യമുള്ള കോശങ്ങളില്‍ത്തന്നെ പരീക്ഷിക്കാനും മനുഷ്യനില്‍ രോഗങ്ങള്‍ എപ്രകാരം പിചിപെടുമെന്നറിയാനും കഴിയുന്നതിലൂടെ പാത്തോളജിയിലും ബയോ പ്രിന്‍റിങ്ങിനു് സാരമായ സ്വാധീനം ചെലുത്തുവാനായേക്കും എന്ന് കരുതപ്പെടുന്നു.



എല്ലുകൾ, മാലിന്യങ്ങൾ, ചർമ്മം, പേശികൾ, രക്തധമനികൾ, ഞരമ്പുകൾ എന്നിവയും ലബോറട്ടറിയിൽ അച്ചടിച്ചിട്ടുണ്ടെങ്കിലും, രോഗികളിൽ നിറുത്താൻ കഴിയുന്ന സങ്കീർണ്ണ രൂപകൽപ്പനകൾ നിർമിക്കുന്ന സാങ്കേതിക വിദ്യ ഇപ്പോഴും വികസനത്തിലാണ്. അർബുദം ബാധിച്ചവർ അല്ലെങ്കിൽ മുഖക്കുരു നേരിട്ടിരിക്കുന്ന ക്രെറിയോഫാസ്ഷൽ പുനർനിർമാണം, ഈ ദിശയിലേക്കുള്ള വ്യക്തമായ ചുവട് വെപ്പാണ്. താമസം വിനാ, മുഖത്തിന്റെ മറ്റ് ഭാഗങ്ങളിൽ സ്പെയർ ഡീപ്റ്റുകൾ മെച്ചപ്പെടുത്താൻ 3D അച്ചടിച്ച സ്കാഫോൾഡുകൾ ഉപയോഗിക്കാനാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ഒന്നിലധികം സെല്ലുകളിൽ നിന്നുണ്ടായ "ഓർഗാനോഡുകൾ", അതുപോലെതന്നെ എൻജിനീയറിഡ് രക്തചംക്രമണങ്ങളുള്ള ട്യൂമർ മോഡൽ തുടങ്ങിയ പുതിയ മരുന്നുകളെ മൂല്യനിർണ്ണയം ചെയ്യുന്ന വിധത്തിൽ കൃത്യമായ മോഡലുകൾ മെച്ചപ്പെടുത്തുമെന്ന് 3D ബയോപ്രിൻറിങ് തെളിയിക്കുന്നു.

ഏറ്റവും വികസിത രാജ്യങ്ങളിലെ പുരുഷന്മാരിൽ മരണത്തിന് പ്രധാന കാരണം ഹൃദ്രോഗമാണ്. ഹൃദയങ്ങളിൽ ഉള്ള പ്രധാന പ്രശ്നങ്ങളിൽ ഒന്ന്, അവ വളരെ വ്യത്യസ്തമായതും സങ്കീർണമായ വാൽവുകളും മുറികളും ഉണ്ടാക്കുന്നതും ആണ്. രോഗിയുടെ കൃത്യമായ ആവശ്യങ്ങളുമായി കൂട്ടിച്ചേർക്കാൻ കഴിയുന്ന ഹൃദയ വാൽവുകളുടെ അതിവേഗത ഉത്പാദനം ബയോ പ്രിന്‍റിങ്ങ് വഴി സാധ്യമാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നു.

കൃത്രിമ തൊലി നിര്‍മ്മിച്ചെടുക്കുന്നത് പൊള്ളലേറ്റവര്‍ക്ക് ഏറെ സഹായകമാവും. മറ്റൊരു പഠനത്തിൽ ഗവേഷകർക്ക് ഈ കോശങ്ങളിലെ രക്തക്കുഴലുകൾ വളർത്താൻ കഴിഞ്ഞിട്ടുണ്ട്. "പൂർണ്ണമായ പ്രവർത്തന പ്രകടനത്തിന് സമാനമായി ഒരു ചർമ്മത്തെ ഉണ്ടാക്കുവാനുള്ള ആത്യന്തിക ലക്ഷ്യം വിജയം കൈവരിച്ചിട്ടില്ലെങ്കിലും ഭാവിയില്‍ ഇത് സാധ്യമാവുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

ബയോ പ്രിന്‍റിങ്ങിന്‍റെ ഭാവി

"നൂതന ബയോപ്രിണിംഗ് സാങ്കേതികവിദ്യകളുടെ വികസനത്തിൽ, അടുത്ത ദശാബ്ദത്തിൽ മരുന്നുകളുടെ വികസനത്തിൽ ഫിസിയോളജിക്കൽ പ്രസക്തമായ ടിഷ്യു മോഡലുകൾ നിർമ്മിക്കുന്നത് ഒരു സുപ്രധാന ഉപകരണം ആയി മാറും,"  ഇബ്രാഹിം ഓസ്ബോളാട്ടും പെൻസിൽവേ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ വെയിജി പെങ്ങും പറയുന്നു.

ബയോ പ്രിന്‍റിങ്ങിന്‍റേയും ബയോളജിക്കല്‍ 3D പ്രിന്‍റിങ്ങിന്‍റേയും മേഖലയില്‍ ഏറ്റവും പ്രശസ്തമായ പേരാണ് കാലിഫോര്‍ണിയയിലെ സാന്‍റിഗോ ആസ്ഥാനമായുള്ള ഓര്‍ഗനോവോ ബയോടെക്നോളജി കമ്പനി. ഇവര്‌‍ വികസിപ്പിച്ച ലോകത്തിലെ ആദ്യ 3D ബയോ പ്രിന്‍ററാണ് നോവോജന്‍‌ MMX ബയോ പ്രിന്‍റര്‍. ശരീര കലകളില്‍ ത്രിമാന തലത്തില്‍ നിര്‍ദ്ദിഷ്ട രീതിയില്‍ ക്രമീകരിച്ചിരിക്കുന്ന വിവിധ തരത്തിലുള്ള കോശങ്ങള്‍ അടങ്ങിയിരിക്കും. നിര്‍മ്മിക്കുന്ന കലകള്‍ക്കും  അവയവയങ്ങള്‍ക്കും യഥാര്‍ത്ഥ ശരീരാവയവങ്ങളുടെ ക്രമീകരണം ചിട്ടയായി നില നിര്‍ത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ഈ ഉയര്‍ന്ന കൃത്യതയാണ് ബയോ പ്രിന്‍റിങ്ങിലെ വെല്ലുവിളിയും. മാത്രവുമല്ല ജീവികളുടെ സെല്ലുകളില്‍ അടങ്ങിയിരിക്കുന്ന ഇന്‍ഫര്‍മേഷന്‍ ഒരു പ്രധാന വസ്തുതയാണ്.  ഇതിനെ എങ്ങനെ മറികടക്കുമെന്നത് കാത്തിരുന്ന് മാത്രം കാണേണ്ടയൊന്നാണ്.

ശൈശവ ദശയിലാണെങ്കിലും വളരെയധികം ഗവേഷണങ്ങള്‍ ഈ മേഖലയില്‍ നടക്കുന്നുണ്ട്. മനുഷ്യ കരളിന്‍റെ ചെറു പതിപ്പ് ഓര്‍ഗാനോവയില്‍ അച്ചടിച്ചിരുന്നു. 40 ദിവസം മാത്രമാണ് അതിന് ആയുസ്സുണ്ടായിരുന്നത്. പ്രിന്‍ററുകളിലും സോഫ്റ്റ് വെയറുകളിലുമുള്ള വളര്‍ച്ചയും ബയോ കോംപാക്റ്റ് ആയ മെറ്റീരിയലുകളുടെ പുതിയ കണ്ട് പിടുത്തവും ഈ ദിശയിലുള്ള ഗവേഷണങ്ങള്‍ക്ക് ആക്കം കൂട്ടും. അതായത് ഇനിയുള്ള കാലം മനുഷ്യ ശരീര ഭാഗങ്ങള്‍ വില്പനക്ക് കിട്ടുമെന്ന് ചിന്തിച്ചാലതില്‍ തെറ്റില്ലായെന്ന് വരുന്നു. മനുഷ്യ ശരീര ഭാഗങ്ങള്‍ കൃത്രിമമായി ഉണ്ടാക്കുന്ന കമ്പനികള്‍ അനതി വിദൂര ഭാവിയില്‍ യാഥാര്ത്ഥ്യമാവുമെന്നര്‍ത്ഥം.

ബയോ പ്രിന്‍റിങ്ങിലൂടെ നിര്‍മിച്ച കോശങ്ങള്‍ മനുഷ്യശരീരത്തില്‍ വച്ചു പിടിപ്പിച്ചാല്‍ ശരീരം അതു തിരസ്കരിക്കില്ല എന്നുതന്നെയാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. ശ്വസനനാളിയില്ലാതെ പിറന്ന ഒരു പെണ്‍കുഞ്ഞിന് ഇല്ലിനോയിസ്സില്‍ അവളുടെതന്നെ വിത്തുകോശങ്ങളില്‍നിന്നു സൃഷ്ടിച്ച ശ്വാസനാളം വച്ചുപിടിപ്പിച്ചിരുന്നു. ഹൃദയം, കരള്‍, ശ്വാസകോശം തുടങ്ങിയ അവയവകോശങ്ങളെ അനുകരിക്കുന്ന കോശങ്ങളുടെ ബയോ പ്രിന്റിങ്ങിനുള്ള ബോഡി ഓണ്‍ എ ചിപ്പ് പ്രോജക്ടിന് അമേരിക്കന്‍ ഗവണ്‍മെന്റ് ധനസഹായം നല്‍കുന്നുമുണ്ട്.

പ്രതീക്ഷയും ആശങ്കയും

അവയവ ബയോപ്രിന്റിങ് തുറന്നിടുന്ന സാധ്യതകളും പ്രതീക്ഷകളും വലുതാണെങ്കിലും അത് ഉയര്‍ത്തുന്ന ധാര്‍മിക നൈതിക പ്രശനങ്ങള്‍ ചെറുതല്ല. മറ്റേതെങ്കിലും ജീവികളുടെ കോശങ്ങള്‍ കൂടി  കലര്‍ത്തി ഭിന്നജീവി സങ്കര അവയവങ്ങള്‍ ബയോ പ്രിന്റിങ്ങിലൂടെ നിര്‍മിക്കപ്പെട്ടേക്കാം എന്നതാണ് ഒരാശങ്ക. ഇത് പ്രകൃതിനിയമങ്ങളെ വെല്ലുവിളിക്കുന്നതാണെന്ന ആരോപണവും ഉയരുന്നുണ്ട്. ഇത്തരം പരീക്ഷണങ്ങള്‍ എത്രമാത്രം സുതാര്യമാവും, ഇതിന്റെ നിയന്ത്രണവും മേല്‍നോട്ടവും ഗുണനിലവാരം ഉറപ്പുവരുത്തലും ആരു നടത്തും, ഇത് എത്രമാത്രം ഫലപ്രദമാവും തുടങ്ങിയ ചോദ്യങ്ങളും അവശേഷിക്കുന്നു.